അവളുടെ ദൈവമറിയാത്ത കാലം... നിഷ്കളങ്കയായ ഒരു തൂവെള്ള പ്രാവിൻ്റെ കഥ - 5

അവളുടെ ദൈവമറിയാത്ത കാലം...  നിഷ്കളങ്കയായ ഒരു തൂവെള്ള പ്രാവിൻ്റെ കഥ - 5
May 15, 2025 10:28 AM | By PointViews Editr

            കാലങ്ങൾക്ക് ദിവസങ്ങളുടെ വേഗമാകുന്നതവൾ അറിയാത്ത വിധം മകന്റെ പഠന കാര്യത്തിലും കമ്പനി നടത്തിപ്പു കാര്യത്തിലും പഴയതിനെക്കാൾ ഊർജ്ജസ്വലതയോടെ അവൾ പ്രവർത്തിച്ചു പോന്നു. വീണ്ടും ജോലികളിലേക്ക് ശ്രദ്ധ തിരിച്ച് ഓരോന്നും ചെയ്ത് തുടങ്ങിയ മറ്റൊരു നല്ല കാലത്തിന്റെ വിത്തുകൾ പൊട്ടുമളച്ച് തുടങ്ങിയിരുന്നു അവളിൽ. അതാരും അറിഞ്ഞിരുന്നില്ല, എന്തിനേറേ, അവൾ പോലും അറിഞ്ഞില്ല എന്നതാണ് യാഥാർത്ഥ്യം.അവൾ അവളുടെ ജീവിതം വളരെ മനോഹരമായി ആഹ്ളാദപൂർവ്വം ജീവിക്കാനുള്ള ശ്രമത്തിലായിരുന്നു. അച്ഛൻ, മകൻ, അമ്മ എന്നിവരോടൊത്ത് വളരെ മനോഹരമായ ജീവിതം. ആ ജീവിതത്തിലേക്ക് ഇഴുകി ചേരാൻ അവൾ കൂടുതൽ കൂടുതൽ ശ്രമിച്ചിരുന്നു. അവൾക്കവരേ കൂടാതെ മറ്റൊരാൾ കൂടിയുണ്ടായിരുന്നു, ഒരു സഹോദരി. പക്ഷേ അത്ര വലിയ ഹൃദയ ബന്ധമൊന്നും ആ സഹോദരിക്ക് ഇവളോട് ഉണ്ടായിരുന്നില്ല. സ്വന്തം കാര്യങ്ങളിൽ മാത്രം ശ്രദ്ധ കൊടുത്ത് ജീവിക്കുന്ന ഒരുവളായിരുന്നു ആ ഏക സഹോദരി. എന്നിരുന്നാലും അനുജത്തിക്ക് അടുപ്പ ക്കുറവ് ഒന്നുമുണ്ടായിരുന്നില്ല താനും. അനുജത്തി അനുജത്തിയുടെ സ്വതന്ത്ര ലോകത്ത് ജീവിച്ചു. അനുജത്തിക്ക് ഭർത്താവും ഒരു മകളും ഉണ്ട്. അതു പോലും അവൾ സ്വയം തിരഞ്ഞെടുത്ത ജീവിതം.

ഈ നിഷ്കളങ്കയെ പോലെ അത്ര നിഷ്ക്കളങ്കമല്ലാത്തതു കാരണം അനുജത്തി സുഖമായി സ്വന്തം കാര്യം നോക്കി ജീവിക്കുന്നു. വീട്ടിൽ എന്തെങ്കിലും വല്ല ആഘോഷങ്ങളും ഉണ്ടങ്കിൽ ഒത്തു കൂടും. അതല്ലാതെ അച്ഛന്റേയോ അമ്മയുടേയോ ദൈനം ദിന ജീവിതത്തിൽ അനുജത്തി ഉണ്ടാവാറില്ല. യാതൊരു വിധ സഹായവും ചെയ്യാറില്ല. ഒരിക്കലും അവൾക്കും മകൾക്കും ആരോടും ഒരു പ്രതിബന്ധതയും ഉണ്ടായിരുന്നില്ല.

കാലം വേഗത്തിൽ കടന്നു പോയിക്കൊണ്ടിരുന്നു. വേഗത മാറി അതിവേഗതയിലേക്ക് നീങ്ങിയതു പോലെയായ കാലത്തും അവൾ ദൈവത്തെ മിക്ക ദിവസവും വിളിക്കും. അവർ കുറേ നേരം ഫോണിൽ സംസാരിക്കും. ഓരോ ദിവസത്തെ അനുഭവങ്ങൾ അവർ പങ്കു വയ്ക്കും. ശരിയായതിനെ ശരിയെന്നും തെറ്റാണെങ്കിൽ നീ ചെയ്യ്തത് തെറ്റായിപ്പോയി എന്നും ദൈവം അവളോട് പറയും. അവൾ വളരെ സ്നേഹത്തോടെ ഒരു ചെറിയ കൊഞ്ചലോടെ അവർ പറയും സോറി...ഡാ....എനിക്കറിയില്ലായിരുന്നു. ഞാൻ അത് തിരിത്തിക്കോളാം.. നീ പറയുന്ന കാര്യങ്ങൾ ഞാൻ അതേപടി തീർച്ചയായും ചെയ്യും. വെറും വാക്കുകൾ പറയാതെ അവൾ അതിനനുസരിച്ച് പ്രവർത്തിച്ചു വരികയും ചെയ്തു.


സാമൂഹിക മാധ്യമങ്ങൾ ത്രില്ലും ചില്ലുമായി വ്യാപിച്ച കാലത്തേക്ക് ലോകം കടന്നു. ഒപ്പം അവളും.ഓർക്കുട്ട് മാറി മുഖ പുസ്തകം അതിൻ്റെ വളർച്ച അതിവേഗത്തിൽ ഉയർന്നു പൊന്തിയ കാലമായിരുന്നത്. തുടക്കത്തിലെ ഉണ്ടായ മുറിവുകൾ നൽകിയ വേദനകളെ മറന്ന് അവൾ വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമായി തുടങ്ങി. തൊഴിലിടങ്ങളിൽ അതൊരു അവിഭാജ്യ ഘടകമായതോടെയാണ് ഒരിക്കൽ പൂട്ടി വച്ച മുഖപുസ്തകത്തിലേക്ക് അവൾ വീണ്ടും കടന്നു ചെന്നത്. വളരെ മടിച്ചാണ് അവൾ വീണ്ടും അവിടേക്കെത്തിയത്. അവളുടെ പ്രൊഫൈൽ വീണ്ടും പച്ച കത്തിയതോടെ പലരും അവിടേക്ക് എത്തിത്തുടങ്ങി. പഴയ പല മുഖങ്ങളേയും അവൾ മായ്ച്ചു കളഞ്ഞു. പുതിയ സൗഹൃദങ്ങളെ വളരെ ശ്രദ്ധയോടെ മാത്രം സ്വീകരിച്ചുതുടങ്ങി. പ്രത്യേകിച്ചവൾ കൂടുതൽ സുഹൃത്തുക്കളെ കണ്ടെത്തിയത് മാധ്യമ പ്രവർത്തകരിൽ നിന്ന് തന്നെയായിരുന്നു. കാരണം അപ്പപ്പോൾ നടക്കുന്ന പലതും, അതിൻ്റെ ഉള്ളുകള്ളികളും അവരിൽ നിന്ന് പെട്ടെന്ന് മനസ്സിലാക്കാമെന്നും തിരിച്ചറിയാമെന്നും അവൾ കണക്കാക്കി.


അതിനിടയിൽ ഒരു പഴയ പുതിയ സൗഹൃദം അവിടെ നാമ്പിട്ടു. അവൾക്ക് നല്ല ബന്ധമുണ്ടായിരുന്ന ഒരു കുടുംബത്തിൽ നിന്നൊരാൾ ഒരു നൊസ്റ്റാൾജിക് മുഖവുമായി അവൾക്ക് മുന്നിലെത്തി. അവളുടെ കുഞ്ഞു നാളിൽ ഒരുമിച്ച് കളിച്ചു ചിരിച്ചു നടന്നിരുന്ന ഒരു മുഖം. ഒന്നിച്ചൊരു സ്കൂളിൽ പഠിച്ച ഒരു കൂട്ടുകാരൻ. വീട്ടുകാരു തമ്മിൽ മുൻപേ പരിചിതരായിരുന്ന കാലത്തെ സൗഹൃദം പുതുക്കി എത്തിയ ഒരാൾ അവിടെ അവളുടെ ജീവിതത്തിലേക്ക് പതിയെ കടന്നു വരികയായിരുന്നു. ഇഷ്ടത്തിൻ്റെ മുഖവും ബന്ധവുമുള്ള പഴയ ഒരു കളി കൂട്ടുകാരൻ രംഗപ്രവേശം ചെയ്യുകയായിരുന്നു. ഓർമകളിലെ സൗഹൃദം പൊടി തട്ടിയെടുത്ത്, ബാല്യകാലത്തിൻ്റെ ബന്ധങ്ങൾ ചികഞ്ഞ് ചികഞ്ഞ് ആ ബന്ധം വളർന്നു തുടങ്ങി. അവൾ അവനെ അവൾ പോലുമറിയാതെ കേൾക്കാൻ തുടങ്ങി. അവൾ പോലുമറിയാതെ അയാൾ അവളിൽ ആധിപത്യ ഉറപ്പിച്ചു തുടങ്ങി. നിഷ്കളങ്കയയ ഒരു പെണ്ണിനെ ആർക്കും എപ്പോൾ വേണമെങ്കിലും കൈപ്പിടിയിലൊതുക്കാമെന്ന് അവൾക്ക് തിരിച്ചറിയാനോ ഓർമ്മിച്ചെടുക്കാനോ കഴിയാത്ത വിധം അയാൾ അവളിൽ സ്വാധീനം ചെലുത്തി തുടങ്ങി. ഇത്രയും നിഷ്കളകയായ അവൾ ഈ ഭൂമിയിൽ ജീവിച്ചതെങ്ങനെയെന്ന് പോലും അത്ഭുദകരമായ കാര്യമായി ആർക്കും തോന്നുമായിരുന്നു. അത്തരമൊരുവളെ ഞാൻ എന്റെ ജീവിതത്തിൽ ഇന്നേവരേയും കണ്ടിട്ടില്ല. അവളെ നിഷ്ക്കളങ്കയെന്നല്ല അതിനു മുകളിൽ മറ്റ് എന്തെങ്കിലും വാക്കുകൾ ഉണ്ടെങ്കിൽ അതുപയോഗിച്ച് വിളിക്കണം! അതായിരന്നവൾ.!


നിരവധി മാസങ്ങൾ കടന്നുപോയി. അവളും മകനും വളരെ സന്തോഷത്തോടെ ജീവിക്കുന്നു. അതിനിടയിലേക്കാണ് അച്ചായൻ എന്ന് അവൾ വിളിച്ചിരുന്ന അവന്റെ വരവ്. അവൾ എന്നോട് പറഞ്ഞത് വച്ച് കുട്ടിക്കാലത്ത് അടുത്തടുത്ത വീടുകളിൽ താമസിച്ചവരായിരുന്ന അവർ. നാട്ടിൽ പഠിക്കേണ്ടി വന്നപ്പോൾ സ്കൂളിൽ പോകുന്നതും വരുന്നതുമായ കാലത്തെ കളി കൂട്ടുകാരൻ. അങ്ങനെയുള്ള ഒരാളായിരുന്നു അയാൾ എന്നതിനാൽ അയാൾക്ക് എത്രയും വേഗം അവളുടെ മനസിൽ കയറാൻ കഴിയുമല്ലോ, മുൻപത്തെ ബന്ധത്തെ പറ്റി വളരെ വ്യക്തവും കൃത്യവുമായി അറിയുന്ന ഒരാൾക്ക്. ഹ്രസ്വ സംഭാഷണങ്ങളിൽ തുടങ്ങി അവർ പലതും പലപ്പോഴായി സംസാരിച്ചു ഹൃദ്യസംഭാഷണങ്ങളിലേക്കവർ വളർന്നു. കുറഞ്ഞ കാലം കൊണ്ട് തന്നെ ഒരു സംരക്ഷകന്റെ, ഒരു സഹോദരന്റെ ,ഒരു കാമുകന്റെ, ഒരു ഭർത്താവിന്റെ ഒക്കെ റോളിൽ അയാൾ അഭിനയിക്കാൻ തയ്യാറായിക്കഴിഞ്ഞിരുന്നു. പക്ഷെ പഴയതു പലതും ഓർത്തെടുത്ത പുതിയ ബന്ധത്തിൽ മറ്റ് പഴയ ദു:ഖങ്ങൾ പാടെ മറന്നും വലിച്ചെറിഞ്ഞും, പഴയ കഥാപാത്രങ്ങളുടെ സാമ്യതകളെ അവഗണിച്ചും ആ സൗഹൃദം മുന്നേറി. ഇദ്ദേഹം വിവാഹിതനായിരുന്നു. എന്നാൽ ഏറെക്കാലമായി ഭാര്യയുമായി പിണങ്ങിയാണ് താമസം. അയാൾക്ക് രണ്ട് പെൺമക്കളാണ്. മക്കളെ വളർത്തണം. ഡൈവോഴ്സ് ആയത് സമീപകാലത്താണ്. ഒരു പ്രമുഖ മാധ്യമത്തിൻ്റെ പ്രധാന ചുമതലക്കാരനാണ്. സുന്ദരനാണ്. തളർന്നും തളിർത്തു വരുന്ന ഒരു ഒറ്റപ്പെട്ട നിഷ്കളങ്ക ജീവിതത്തെ സ്വാധീനിക്കാൻ ഇതൊക്കെ ധാരാളമായിരുന്നു.

അവളുടെ നിഷ്കളങ്കമായ ഹൃദയം അതെല്ലാം വിശ്വസിച്ചു. അയാൾ ആദ്യം അവളുടെ അച്ഛനെയും അമ്മയെയും കാണാനെത്തി. പഴയ ഓർമകൾ അവരും പൊടി തട്ടിയെടുത്തു. അവർക്ക് അയാളെ ഇഷ്ടമായിരുന്നു. വാർധക്യത്തിലേക്ക് എത്തിയ തങ്ങൾക്ക് ഒരു ബലമാകും അയാൾ എന്ന് അവർക്കും തോന്നി. അവർക്ക് ഒരു മകന്റെ സ്നേഹവും കരുതലും അവൻ നൽകിത്തുടങ്ങി. പിന്നീടുള്ള നാളുകളിൽ അവളുടെ മനസ്സ് കേൾക്കാൻ അവന് വലിയ താമസം ഒന്നും വേണ്ടിവന്നില്ല. ഒടുവിൽ ഒരു ദിനം അവൾ അവളുടെ മകനെയും കുറേ ദൈവങ്ങളുടെ ചിത്രങ്ങളേയും സാക്ഷി നിർത്തി അയാൾ അവളുടെ കഴുത്തിൽ ഒരു മഞ്ഞ ചിരടിൽ കോർത്ത് താലികെട്ടി. കല്യാണം എന്നാണതിനെ വിളിച്ചതെങ്കിലും അധികമാരും അറിയാതെ, ആരെയുമറിയിക്കാതെ ഒരു കല്യാണം. ആളറിഞ്ഞോ അറിയാതെയോ എന്നതല്ല കാര്യം. അവൾ സന്തോഷവതിയായിരുന്നു എന്നതായിരുന്നു കാര്യം. അവർ സന്തോഷത്തോടെ ഭാര്യഭർത്താക്കന്മാരായി ജീവിച്ചു തുടങ്ങി. അച്ഛന്റെ സ്നേഹം കിട്ടാതെ മകന് അയാൾ ഒരച്ഛനായി, ഭർത്താവിന്റെ സ്നേഹം കിട്ടാത്ത അവൾക്ക് അയാളുടെ നല്ലൊരു ഭർത്താവായി മാറി. സന്തോഷത്തോടെ അവർ ജീവിച്ചു തുടങ്ങി.

പക്ഷേ ..... എല്ലാമറിഞ്ഞിരുന്ന ദൈവം ഇതൊന്നുമറിഞ്ഞില്ല!


അതെന്ത്? ! അതിനൊരു കാരണമുണ്ട്. അത് അയാളുടെ നിബന്ധനയായിരുന്നു. അതയാൾ നിർബന്ധമായി തന്നെ വ്യവസ്ഥ ചെയ്തിരുന്നു. ആരും ഈ കല്യാണം അറിയരുത്, അഥവാ അറിഞ്ഞാലും വളരെ മെല്ലെ മാത്രം അറിഞ്ഞാൽ മതി, ആരറിഞ്ഞാലും പക്ഷെ ഒരു കാരണവശാലും ദൈവം ഇത് അറിയരുത്! മാത്രമല്ല ഇനി മുതൽ പതിവു സൗഹൃദങ്ങളിൽ നിയന്ത്രണം വരുത്തണം. അതിൽ ഈ ദൈവവുമായി യാതൊരു വിധത്തിലുള്ള ബന്ധങ്ങളും പാടില്ല!

എന്തുകൊണ്ട് എന്നവൾ ചോദിച്ചു. അതിനയാൾ മറുപടി പറഞ്ഞു - തികച്ചും സ്വകാര്യതയുള്ളതായിരിക്കണം ഈ ജീവിതം. അതിൽ ഒരു വിധ ബാഹ്യ ഇടപെടലുകളും ബാധ്യതകളും വേണ്ട.


അവൾ തനിക്ക് ലഭിച്ച സുരക്ഷാ ബോധവും സുഖങ്ങളും സൗകര്യങ്ങളും എല്ലാം കാരണം മറ്റെല്ലാ സൗഹൃദങ്ങളേയും നിയന്ത്രിച്ച് അയാളെ അക്ഷരംപ്രതി അനുസരിച്ചു. ഒരു നാൾ അവൾ, തൻ്റെ മുഖപുസ്തകത്തിലെ സൗഹൃദ പട്ടികയിൽ നിന്ന് ദൈവത്തെ വളരെ ലാഘവത്തോടെ, നിഷ്കരുണം അവൾ പുറത്താക്കി. ഒരു നിമിഷം പോലും ചിന്തിക്കാതെ ഒരു വിധത്തിലുമുള്ള ബന്ധങ്ങൾ പരിഗണിക്കാതെ അവൾ ദൈവവുമായുള്ള ആ സൗഹൃദത്തെ വലിച്ചെറിഞ്ഞു.


ദൈവം അക്കാലത്ത് കുറച്ചധികം തിരക്കിലായിരുന്നു. പുതിയ ബന്ധം മുളപൊട്ടിയ നാൾ മുതൽ ദൈവവുമായുള്ള കമ്യൂണിക്കേഷൻ കുറയുന്നത് ദൈവമറിഞ്ഞിരുന്നു. അവൾക്ക് സ്വന്തമായി ഒരു സുരക്ഷിതത്ത ബോധം ലഭിക്കുന്ന ബന്ധങ്ങൾ വേണമെന്ന് ദൈവം തന്നെ അവളോട് പറഞ്ഞിട്ടുള്ളതായതിനാൽ ദൈവവും ആ അകൽച്ചകളെ കാര്യമായി കണക്കാക്കിയില്ല. അതീവ തിരക്കുകൾക്കിടയിൽ ദൈവം ഇടയ്ക്കൊക്കെ ചിന്തിക്കുമായിരുന്നു - അവൾക്ക് എന്തായോ എന്തോ - എന്ന്. സോഷ്യൽ മീഡിയയിൽ അവളെ കാണുന്നില്ലതായി. പിന്നെ ദൈവം കരുതി ജോലിത്തിരക്ക് കാരണമോ മറ്റ് സൗഹൃദങ്ങൾ കൊണ്ടോ ആയിരിക്കാം അവൾ വിളിക്കാത്തതെന്ന് ദൈവം കരുതി. ദൈവത്തിനു ചുറ്റും പ്രകൃതിയും സമയവും സാഹചര്യങ്ങളും അതിവേഗം മാറി മറിഞ്ഞു കൊണ്ടിരുന്നു.... മനുഷ്യരും. അതിനിടയിൽ ദൈവമറിയാതെ അവളുടെ ജീവിതത്തിലും പലതും സംഭവിച്ചുകൊണ്ടിരുന്നു.... പലതും.. (തുടരും)

/ ഷിജിന സുരേഷ് /

Her Godless Time... The Story of an Innocent Pearly White Dove - 5

Related Stories
നിഷ്കളങ്കയായ ഒരു തൂവെള്ള പ്രാവിൻ്റെ കഥ - 4

Apr 25, 2025 10:29 AM

നിഷ്കളങ്കയായ ഒരു തൂവെള്ള പ്രാവിൻ്റെ കഥ - 4

നിഷ്കളങ്കയായ ഒരു തൂവെള്ള പ്രാവിൻ്റെ കഥ -...

Read More >>
നിഷ്കളങ്കയായ ഒരു തൂവെള്ള പ്രാവിൻ്റെ കഥ - 3. തുടരുന്നു.

Apr 20, 2025 05:46 PM

നിഷ്കളങ്കയായ ഒരു തൂവെള്ള പ്രാവിൻ്റെ കഥ - 3. തുടരുന്നു.

നിഷ്കളങ്കയായ ഒരു തൂവെള്ള പ്രാവിൻ്റെ കഥ - 3....

Read More >>
നിഷ്കളങ്കയായ ഒരു തൂവെള്ള പ്രാവിൻ്റെ കഥ - 2  തുടരുന്നു

Apr 9, 2025 01:21 PM

നിഷ്കളങ്കയായ ഒരു തൂവെള്ള പ്രാവിൻ്റെ കഥ - 2 തുടരുന്നു

നിഷ്കളങ്കയായ ഒരു തൂവെള്ള പ്രാവിൻ്റെ കഥ -...

Read More >>
നിഷ്കളങ്കയായ ഒരു തൂവെള്ള പ്രാവിൻ്റെ കഥ

Apr 1, 2025 09:18 AM

നിഷ്കളങ്കയായ ഒരു തൂവെള്ള പ്രാവിൻ്റെ കഥ

നിഷ്കളങ്കയായ ഒരു തൂവെള്ള പ്രാവിൻ്റെ...

Read More >>
ജീജേഷ് കൊറ്റാളി രചിച്ച ചിത്തം പ്രേമയുടെ മൊലകൾക്ക്  സത്യൻ സ്മാരക ചെറുകഥ പുരസ്കാരം.

Nov 6, 2024 06:08 PM

ജീജേഷ് കൊറ്റാളി രചിച്ച ചിത്തം പ്രേമയുടെ മൊലകൾക്ക് സത്യൻ സ്മാരക ചെറുകഥ പുരസ്കാരം.

ജീജേഷ് കൊറ്റാളി രചിച്ച ചിത്തം പ്രേമയുടെ മൊലകൾക്ക് സത്യൻ സ്മാരക ചെറുകഥ...

Read More >>
വങ്കദേശത്തെ ഗൗളി - (ചെറുകഥ)

Sep 3, 2024 11:31 PM

വങ്കദേശത്തെ ഗൗളി - (ചെറുകഥ)

മൂക്കു തുളയ്ക്കുന്ന നാറ്റം ,തുടർച്ചയായി , മലമുകളിലെ കുടിലിലിരുന്ന് തിരിയൻ...

Read More >>
Top Stories